2013-ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആമേൻ.ഫഹദ് ഫാസിൽ,ഇന്ദ്രജിത്ത്, സ്വാതി റെഡ്ഡി തുടങ്ങിയവർ അഭിനയിച്ച ചിത്രം നിരൂപകരാൽ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു,
കുമരങ്കരി എന്ന കുട്ടനാടന്‍ ഗ്രാമവും അവിടുത്തെ പള്ളിയും നാട്ടുകാരും ബാന്‍ഡ് മല്‍സരവുമായി ആമേന്‍ വ്യത്യസ്തമായൊരു സിനിമയാണ് പശ്ചാത്തലവും കഥയുമാണ് നമുക്ക് പരിചയപ്പെടുത്തുന്നത്. കുട്ടനാടന്‍ ഗ്രാമങ്ങളുടെ കഥ മലയാളത്തില്‍ ധാരാളം വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ വേറിട്ടു നില്‍ക്കുന്ന രീതിയിലൊന്ന് ആമേന്‍ മാത്രമാണ്.
എണ്‍പതുകളില്‍ ഇവിടെ നടക്കുന്നൊരു കഥയാണ് പിഎസ് റഫീക്ക് ആമേനിലൂടെ എഴുതിയിരിക്കുന്നത്. അത്രയൊന്നും പരിചയമില്ലാത്ത ബാന്‍ഡ് വാദ്യവും മല്‍സരവും പള്ളിയുടെയും സാധാരണക്കാരായ നാട്ടുകാരുടെയും ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ നൂറുശതമാനവും ജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം.
ഇന്ദ്രജിത്ത്, കലാഭവന്‍ മണി, ജോയ് മാത്യു, തമിഴ്താരം സ്വാതി, രചന, സുനില്‍ സുഗത, നന്ദു, മഖരന്ദ് പാണ്ഡെ എന്നിവരാണ് പ്രധാന താരങ്ങള്‍. ആരും മോശമാക്കിയില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. കാവാലം നാരായണപ്പണിക്കരും പി.എസ്.റഫീക്കും എഴുതിയ കുട്ടനാടന്‍ വരികള്‍ക്ക് പ്രശാന്ത് പിള്ള നല്‍കിയ ഈണം പ്രേക്ഷകരെ പെട്ടെന്നു ചിത്രത്തിലേക്ക് അടുപ്പിക്കുന്നതാണ്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ പറഞ്ഞിരിക്കുന്ന ഈ വ്യത്യസ്ത കുടുംബചിത്രം സ്വീകരിക്കാന്‍ നമ്മുടെ പ്രേക്ഷകര്‍ക്ക് മടിയൊന്നുമുണ്ടാകില്ല എന്ന് ഉറപ്പിച്ചുപറയാം
റേഡിയോ മലയാളം സിനിമാ കൊട്ടക
Part - 1
Part - 1
Part - 2
Part - 3
Part - 4
കുമരങ്കരി ഗ്രാമം. പുണ്യാളന്‍ അനുഗ്രഹം ചൊരിയുന്ന ഇവിടുത്തെ പള്ളിയാണ് നാട്ടുകാരുടെ ജീവന്‍. പള്ളി കഴിഞ്ഞേ അവര്‍ക്ക് എന്തുമുള്ളൂ. പള്ളിയിലെ ചെറിയ കപ്യാരാണ് സോളമന്‍ (ഫഹദ്). നാട്ടിലെ പണക്കാരനായ കോണ്‍ട്രാക്ടര്‍ ഫിലിപ്പോസി(നന്ദു)ന്റെ മകള്‍ ശോശന്ന (സ്വാതി)യുമായി അവന്‍ പ്രണയത്തിലാണ്. കുമരങ്കരിക്കാര്‍ക്ക് രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് ബാന്‍ഡ് വാദ്യം. സോളമന്റെ അച്ഛനായിരുന്നു ബാന്‍ഡ് സംഘത്തെ നയിച്ചിരുന്ന ക്ലാര്‍നറ്റ് സംഗീതഞ്ജന്‍.
അദ്ദേഹത്തിനു മുന്‍പില്‍ മറ്റു കരക്കാരൊക്കെ തോല്‍ക്കുക പതിവായിരുന്നു. എന്നാല്‍ ഒരിക്കല്‍ തോണി മുങ്ങി അയാള്‍ മരണപ്പെട്ടു. ആ കൂട്ടത്തിലുണ്ടായിരുന്ന ലൂയി പാപ്പന്‍ (കലാഭവന്‍ മണി) ആണ് ഇപ്പോളും ബാന്‍ഡ് സംഘത്തിനായി ജീവിക്കുന്നത്. ഈ സംഘത്തില്‍ ക്ലാര്‍നറ്റ് വായിക്കുകയാണ് സോളമന്റെ ആഗ്രഹം. എന്നാല്‍ പള്ളിയിലെ വികാരി (ജോയ്മാത്യു) അതിനെതിരാണ്. സംഘത്തിനു ചെലവ് കൊടുക്കുന്നത് പള്ളിയായതിനാല്‍ അദ്ദേഹം സോളമനെ എപ്പോഴും മാനസികമായി തളര്‍ത്താന്‍ നോക്കും
കുമരങ്കരിയിലേക്കു വരുന്ന പുതിയ അച്ചനാണ് വട്ടോളി (ഇന്ദ്രജിത്). വട്ടോളിയുടെ വരവോട് ഇവിടുത്തെ ബാന്‍ഡ് സംഘം വീണ്ടും സജീവമാകുന്നു. പള്ളിയിലെ അച്ഛന്റെയും കപ്യാരുടെയും തട്ടിപ്പിനൊന്നും വട്ടോളി കൂട്ടുനില്‍ക്കില്ല.പള്ളി പൊളിച്ച് പുതിയ പള്ളി പണിയുകയാണ് അച്ചന്റെയും കപ്യാരുടെയും (സുനില്‍ സുഗത) ഉള്ളിലിരുപ്പ്. അതിലൂടെ വന്‍ വെട്ടിപ്പ് നടത്തി പണമുണ്ടാക്കാന്‍ അവര്‍ കണക്കുകൂട്ടുന്നു. ഈ സമയത്ത് കോണ്‍ട്രാക്ടര്‍ തന്റെ മകളെ മറ്റൊരു പണക്കാരനു കെട്ടിക്കൊടുക്കാന്‍ തീരുമാനിക്കുന്നു.
ഇതറിഞ്ഞ് വട്ടോളിയുടെ സഹായത്തോടെ സോളമന്‍ ശോശന്നയെ തട്ടിക്കൊണ്ടുപോകുന്നു. എന്നാല്‍ നാട്ടുകാര്‍ അവരെ പിടികൂടുന്നു. സോളമന്‍ മുന്നില്‍ നിന്ന് ബാന്‍ഡ് സംഘത്തെ നയിച്ച് കപ്പ് നേടിയാല്‍ മകളെ കെട്ടിച്ചുകൊടുക്കുമെന്ന് കോണ്‍ട്രാക്ടര്‍ നാട്ടുകാര്‍ക്കു മുന്‍പില്‍ വച്ച് പറയുന്നു. അതോടെ ലൂയി പാപ്പനും സോളമനുമെല്ലാം കപ്പ് നേടാന്‍ തന്നെ ഇറങ്ങുന്നു. സഹായത്തിന് ഫാ. വട്ടോളിയുമുണ്ട്.
സോളമന്‍ മുന്നില്‍ നിന്നാല്‍ പള്ളി സംഘം ജയിക്കുമെന്ന് ഉറപ്പാണ്. അത് ഇല്ലാതാക്കാന്‍ അച്ചനും കോണ്‍ട്രാക്ടറും കപ്യാരും തീരുമാനിക്കുകയാണ്. ജയിക്കുമെന്ന ആത്മവിശ്വാസം സോളമനുമില്ല. തോറ്റാല്‍ അവന് പെണ്ണിനെ നഷ്ടമാകും. പള്ളി ബാന്‍ഡ് സംഘം പിരിച്ചുവിടുകയും ചെയ്യും. സോളമന്റെ ടീമിനെ നേരിയാന്‍ പ്രഗത്ഭനായ പോത്തച്ചനെ (മകരന്ദ് പാണ്ഡെ)യാണ് എതിര്‍ ടീം ഇറക്കിയിരിക്കുന്നത്. തോല്‍ക്കുമെന്നതിനാല്‍ സോളമന്‍ തലേദിവസം ഒളിച്ചോടാന്‍ തീരുമാനിക്കുകയാണ്. ഇനിയെന്താകുമെന്നറിയാന്‍ അടുത്തുള്ള തിയേറ്ററില്‍ പോകുക
റേഡിയോ / വീഡിയോ കടപ്പട് : RadioMalayalam
വാർത്ത കടപ്പട് :OneIndiaMalayalam
No comments:
Post a Comment